അഹമ്മദാബാദ്: കൊവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടായതിനെ തുടർന്ന് ഗുജറാത്തും നിയന്ത്രണങ്ങൾ പിൻവലിക്കുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചത്.
പ്രധാന നഗരങ്ങളിലെ രാത്രികാല കർഫ്യൂ 7 മണിക്കൂർ മാത്രമാക്കി. പൊതുചടങ്ങുകളിൽ 400 പേർക്ക് വരെ പങ്കെടുക്കാം. ഹോട്ടലുകൾ രാത്രി 10.00 മണി വരെ തുറക്കാം. അടച്ചിട്ട സ്ഥലങ്ങളിൽ നടത്തുന്ന പരിപാടികളിൽ ആകെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ ഉൾക്കൊള്ളിക്കാം.
കഴിഞ്ഞ 24 മണിക്കൂറിൽ ഗുജറാത്തിൽ ആകെ 21 പേർക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 98.75 ശതമാനമാണ്. നിയന്ത്രണങ്ങൾ പിൻവലിച്ചാലും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി അഭ്യർത്ഥിച്ചു.
Discussion about this post