ഡൽഹി: നുഴഞ്ഞു കയറാൻ ശ്രമിച്ച രണ്ട് പാക് ഭീകരരെ സൈന്യം വെടിവെച്ച് കൊന്നു. പഞ്ചാബിലെ താൻ തരാനിലെ ഖാൽറ ഗ്രാമത്തിലെ അതിർത്തി പ്രദേശത്തായിരുന്നു സംഭവം. തേ കലാൻ അതിർത്തി ഔട്ട് പോസ്റ്റിന് സമീപം വെള്ളിയാഴ്ച രാത്രി 11.00 മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആളുകൾക്ക് നേരെ അതിർത്തി രക്ഷാ സേന നിറയൊഴിക്കുകയായിരുന്നു.
കീഴടങ്ങാൻ സൈന്യം ഭീകരർക്ക് അവസരം നൽകിയിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് ഇവർ പാകിസ്ഥാനിലേക്ക് തിരിഞ്ഞോടാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് നിറയൊഴിച്ചതെന്ന് ബി എസ് എഫ് അറിയിച്ചു.
രണ്ട് നുഴഞ്ഞു കയറ്റക്കാരും തത്ക്ഷണം മരിച്ചു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.












