ഡൽഹി: പട്ടിക ജാതിക്കാർക്ക് വേണ്ടിയുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ പരിവർത്തിത ക്രൈസ്തവർക്ക് നൽകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ഹിന്ദു മതത്തിലോ സിഖ് മതത്തിലോ ബുദ്ധ മതത്തിലോ ഉൾപ്പെടാത്ത ആരെയും പട്ടിക ജാതിക്കാരായി കണക്കാക്കാൻ പറ്റില്ലെന്നും സർക്കാർ വ്യക്തമാക്കി.
പട്ടിക ജാതിക്കാർക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ പരിവർത്തിത ക്രൈസ്തവർക്ക് കൂടി ലഭ്യമാക്കുമെന്ന് ആന്ധ്രാ പ്രദേശ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം സഭയിൽ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ആന്ധ്രാ പ്രദേശ് സർക്കാരിന്റെ നയം അവിടുത്തെ സംസ്ഥാന സർക്കാർ പദ്ധതികൾക്ക് മാത്രമാണ് ബാധകം. രാജ്യത്ത് ഒരു സംസ്ഥാനത്തെയും കേന്ദ്ര പദ്ധതികൾക്ക് ഇവ ബാധകമാകില്ലെന്നും സർക്കാർ വ്യക്തമാക്കി.
കേന്ദ്ര നിലപാടും രാഷ്ട്രപതിയുടെ ഉത്തരവും ഇപ്രകാരമാണെന്നിരിക്കെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ച ആന്ധ്രാ പ്രദേശ് സർക്കാരിന്റെ നടപടി ചർച്ചയാകുകയാണ്. ആന്ധ്രാ പ്രദേശിൽ മതപരിവർത്തനം വ്യാപകമാണെന്നും പെന്തകോസ്ത് വിഭാഗവുമായി മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡിക്കുള്ള അതിരുവിട്ട വ്യക്തിബന്ധം ഭരണഘടനാ വിരുദ്ധ നിലപാടുകളിലേക്ക് സർക്കാരിനെ നയിക്കുകയാണെന്നും വിമർശനം ഉയരുകയാണ്.
Discussion about this post