കോൺഗ്രസ് സഖ്യം ഭരിക്കുന്ന ഝാർഖണ്ഡിൽ വിദ്യാർത്ഥിനികളെ തല്ലിച്ചതച്ച് പൊലീസ്. റിസൾട്ടിലെ ക്രമക്കേടിനെതിരെ മന്ത്രിക്ക് മുന്നിൽ പ്രതിഷേധിക്കാനെത്തിയ പത്താം ക്ലാസ്, പ്ലസ് ടു കുട്ടികളെയാണ് പൊലീസ് അടിച്ചോടിച്ചത്. സംഭവത്തിൽ നാല് കുട്ടികൾ ബോധരഹിതരായി വീഴുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഝാർഖണ്ഡ് വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പരീക്ഷാ ഫലത്തിൽ കുട്ടികൾ അസംതൃപ്തരായിരുന്നു. ഇത് പുനപരിശോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചാണ് ഇവർ മന്ത്രി ബന്ന ഗുപ്തയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.
https://twitter.com/iAnkurSingh/status/1424796779275440132?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1424796779275440132%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F08%2Fjharkhand-lathi-charge-school-girls-protesting%2F
#WATCH | Jharkhand: Police lathi-charged girl students at Dhanbad collectorate where they gathered to protest before State Minister Banna Gupta on July 6. The protesting girls forced their way to gate of a hall where Gupta was chairing a meeting, prompting police to use force pic.twitter.com/EXwnWb02Co
— ANI (@ANI) August 9, 2021
പൊലീസിന്റെ ഭീകര മർദ്ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഝാർഖണ്ഡ് സർക്കാർ ജനങ്ങളുടെ ശബ്ദം അടിച്ചൊതുക്കാൻ ശ്രമിക്കുകയാണ്. ധൻബാദിൽ കുട്ടികൾക്കെതിരെ നടന്ന ക്രൂരമായ ലാത്തിച്ചാർജ്ജ് നാടിനാകെ അപമാനകരമാണ്. ഇതിന് പൊതുജനം മറുപടി പറയുമെന്ന് ബിജെപി സംസ്ഥാന ഘടകം ട്വീറ്റ് ചെയ്തു.
Discussion about this post