കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം തുടരുന്നു. നടി കാവ്യാ മാധവൻ കൂറുമാറി. കേസിൽ 34ആം സാക്ഷിയായിരുന്ന കാവ്യാ മാധവൻ ഇന്നലെ ക്രോസ് വിസ്താരത്തിനിടെയാണ് കൂറുമാറിയത്.
വിചാരണക്കോടതിയിൽ സാക്ഷിയുടെ കൂറുമാറ്റം പ്രഖ്യാപിച്ച പ്രോസിക്യൂഷൻ കാവ്യയെ ഒരു മണിക്കൂർ ക്രോസ് വിസ്താരം ചെയ്തു. വിസ്താരം തുടരുകയാണ്. അതിക്രമം നേരിട്ട നടിയോട് കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യ പ്രതികളിൽ ഒരാളുമായ നടൻ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ പിന്തുണയ്ക്കാനായിരുന്നു കാവ്യയെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
താര സംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ ക്യാമ്പ് നടന്ന ഹോട്ടലിൽ വെച്ച് നടിയും ദിലീപും തമ്മിൽ വാക്ക് തർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയും ഉണ്ടായിരുന്നു എന്നതായി മൊഴിയുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 178 പേരുടെ വിസ്താരം പൂർത്തിയായി. കഴിഞ്ഞ മെയ്മാസത്തിൽ ഹാജരായിരുന്നെങ്കിലും കാവ്യയുടെ വിസ്താരം നടന്നിരുന്നില്ല.
കേസിൽ 300 ഓളം പേരുടെ വിസ്താരമാണ് പൂർത്തിയാക്കാനുള്ളത്.2017 ലാണ് കൊച്ചിയിൽ നടി അക്രമത്തിന് ഇരയായത്.
Discussion about this post