കബൂൾ: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഭീകര രാജ്യമാണ് പാകിസ്ഥാനെന്ന് അഫ്ഗാൻ വനിതാ നേതാവ്. നോർവേയിലെ അഫ്ഗാൻ സ്ഥാനപതിയായിരുന്ന ശുക്രിയ ബരാക്സായ് ആണ് പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയ്ക്കെതിരെ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ഇന്ത്യൻ ടിവി ചാനലിലെ ചർച്ച്യ്ക്കിടെയായിരുന്നു ശുക്രിയയുടെ പരാമർശം. താലിബാന്റെ നരനായാട്ടിനെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ പോലൊരു അയൽ രാജ്യത്തെക്കുറിച്ചോർത്ത് ലജ്ജ തോന്നുന്നുവെന്നും അവർ പറഞ്ഞു.
ഇന്ന് അവർ പിന്തുണയ്ക്കുന്ന ഭീകരത എന്ന സത്വം നാളെ പാകിസ്ഥാന്റെ തന്നെ അന്ത്യത്തിന് കാരണമാകുമെന്നും ശുക്രിയ മുന്നറിയിപ്പ് നൽകി. താലിബാനെ പിന്തുണയ്ക്കുന്ന പാക് സർക്കാരിനെതിരെ നിരവധി അഫ്ഗാൻ നേതാക്കൾ രംഗത്ത് വന്നു. പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കിടയിൽ അമർഷം പുകയുകയാണ്.
Discussion about this post