കബൂൾ: താലിബാൻ ഭീകരർ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിൽ നിന്നും പുറത്തു വരുന്നത് ഹൃദയഭേദകമായ വാർത്തകൾ. ഭീകരത കൊടികുത്തി വാഴുന്ന കബൂളിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി വിമാനത്തിന്റെ ചക്രങ്ങൾക്കിടയിൽ ഒളിച്ച രണ്ടു പേർ പറന്നുയർന്ന വിമാനത്തിൽ നിന്നും നിലത്തു വീണ് ചിതറി മരിച്ചു. ഇവരുടെ അന്ത്യ രംഗങ്ങൾ ഇറാനിയൻ മാധ്യമമായ ടെഹ്രാൻ ടൈംസ് പങ്കു വെച്ചിട്ടുണ്ട്.
DISCLAIMER: DISTURBING FOOTAGE❗️❗️❗️
Two people who tied themselves to the wheels of an aircraft flying from Kabul, tragically fall down. pic.twitter.com/Gr3qwGLrFn— Tehran Times (@TehranTimes79) August 16, 2021
രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി പതിനായിരങ്ങൾ കബൂൾ എയർപോർട്ടിലേക്ക് ഇരച്ചു കയറിയതോടെ വെടിവെപ്പുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേർ മരിച്ചിരുന്നു.
വിമാനത്തില്‍ സീറ്റുറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. അഷ്‌റഫ് ഗനി രാജ്യംവിടുകയും പ്രസിഡന്റിന്റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുമായി ആയിരക്കണക്കിന് ജനങ്ങൾ വിമാനത്താവളത്തിൽ തിക്കി തിരക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Discussion about this post