കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലെ രണ്ടാമത്തെ ഓണം ആഘോഷിക്കാൻ മനസ്സൊരുക്കി മലയാളി. ഓണക്കോടിയും ഓണസദ്യയുമൊരുക്കി ഓണത്തപ്പനെ വരവേൽക്കുന്നുവെങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളിലെ പൊലിമയില്ലായ്മയുടെ സങ്കടം മലയാളിയുടെ ഓണത്തിനുണ്ട്. 2018ൽ മഹാപ്രളയം മലയാളിയുടെ ഓണം കൊണ്ടു പോയപ്പോൾ 2019ലും പേമാരി തന്നെയായിരുന്നു വില്ലൻ. കഴിഞ്ഞ വർഷവും ഇത്തവണയും മഹാമാരിയാണ് ആഘോഷങ്ങളിൽ കരടായത്.
ഇക്കൊല്ലം പൊതുവെ തിരക്ക് കുറവായിരുന്നുവെങ്കിലും ആവും വിധം ഓണം വർണാഭമാക്കാൻ മലയാളി ശ്രമിച്ചിട്ടുണ്ട്. വിപണിയിലെ ലാഭ നഷ്ടക്കണക്കുകൾ വരുമ്പോഴേ ചിത്രം വ്യക്തമാകൂ. വാക്സിൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് കടകളിൽ പ്രവേശനം എന്ന് പറയുമ്പോഴും ഓണത്തിരക്കിനിടക്ക് പലരും ഇത് ഗൗരവമായി കാണുന്നില്ല.
വരും വർഷങ്ങളിൽ ഓണാഘോഷവും മലയാള നാടിന്റെ ഐശ്വര്യവും തിരികെ വരാനുള്ള പ്രാർത്ഥനകളിലാണ് ഓരോ മലയാളി മനസ്സും. ആഘോഷങ്ങളിലെ മങ്ങൽ കുട്ടികളിലും പ്രകടമാണ്. സർവ്വതിനും മേലെയാണ് ധർമ്മമെന്ന സന്ദേശമാണ് ഓണം നൽകുന്നത്. അത് ആത്മാവിൽ ഉൾക്കൊണ്ട് നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാനുള്ള മലയാളിയുടെ ആഗ്രഹങ്ങൾക്ക് ടീം ബ്രേവ് ഇന്ത്യ ആശംസകൾ നേരുന്നു…
Discussion about this post