കോഴിക്കോട്: 18.7 കിലോ കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെ കുന്നമംഗലത്ത് രണ്ടുപേർ പിടിയിൽ. തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരാണ് പിടിയിലായത്.
ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ രാവിലെ കുന്നമംഗലം വയനാട് റോഡിൽ കാർ തടഞ്ഞുനിർത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കാറിനകത്ത് സൂക്ഷിച്ച നിലയിലിരുന്നു കഞ്ചാവ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. തൃശൂരിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗണിലാണ് കോഴിക്കോട് ചേവരമ്പലത്ത് വീടെടുത്ത് കഞ്ചാവ് കടത്താൻ തുടങ്ങിയത്. ചേവരമ്പലത്തെ വീട്ടിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു.
Discussion about this post