കണ്ണൂര്‍: ആദിവാസി ബാലനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലാണ് 17 വയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മാതാപിതാക്കള്‍ കോവിഡ് ബാധിതയായതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് സൂചന.
ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകന് ജിത്തുവിനെയാണ് ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറളം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു. ജിത്തുവിന്റെ മാതാപിതാക്കള്‍ കോവിഡ് ബാധിതരായി ചികിത്സയിലായിരുന്നു. ഇതിന്റെ മന: പ്രയാസം കുട്ടിക്ക് ഉണ്ടായിരുന്നതായി പൊലിസ് അന്വേഷണത്തില്‍ സംശയിക്കുന്നുണ്ട്. ആറളം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Discussion about this post