മുംബൈ : ബംഗ്ലദേശ് എംപി അൻവാറുൽ അസീം അനാർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊൽക്കത്തയിലെ ന്യൂ ടൗൺ ഫ്‌ളാറ്റിലാണ് എംപി അൻവാറുൽ അസീംയെ അവസാനമായി കണ്ടത്. ഹണി ട്രാപ്പിൽ കുടുക്കിയാണ് എംപിയെ ഫ്‌ളാറ്റിൽ എത്തിച്ചത് എന്ന് അന്വേക്ഷണസംഘം സംശയിക്കുന്നുണ്ട്.
അൻവാറുൽ അസീംയുടെ സുഹൃത്തുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ ഹണി ട്രാപ്പിലാണ് ബംഗ്ലാദേശ് പാർലമെന്റംഗം വീണതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ് പറഞ്ഞു. ഈ ഫ്‌ളാറ്റിൽനിന്ന് ഒരു സ്ത്രീയും 2 പുരുഷന്മാരും 2 വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചു വരുകയാണ് . ഫ്ളാറ്റിനുള്ളിൽ രക്തക്കറ പോലീസ് കണ്ടെത്തി. ശരീരഭാഗങ്ങൾ വലിച്ചെറിയാൻ നിരവധി പ്ലാസ്റ്റിക് ബാഗുകളും ഉപയോഗിച്ചു.
എംപിയെ ആദ്യം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പിന്നീട് ഇയാളുടെ ശരീരം പല കഷ്ണങ്ങളാക്കി. അസ്ഥികളിൽ നിന്ന് മാംസം വേർതിരിച്ച്, അഴുകൽ വൈകാൻ വേണ്ടി മഞ്ഞൾപ്പൊടി കലർത്തിയതായും പോലീസ് പറഞ്ഞു. ചില ശരീരഭാഗങ്ങൾ ഫ്രീഡ്ജിൽ സുക്ഷിച്ചിരുന്നതായും പോലീസ് പറഞ്ഞു.
ബംഗ്ലദേശ് വംശജനായ യുഎസ് പൗരൻ അക്തറുസ്മാന്റെ നിർദേശപ്രകാരമാണ് കൊലയാളികൾ എംപിയെ കൊല്ലപ്പെടുത്തിയത്. ഇതിനായി കൊലയാളികൾ
രണ്ടു മാസം മുൻപ് കൊൽക്കത്തയിൽനിന്ന് മുംബൈയിലെത്തിയിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിനു സമീപത്തെ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. അൻവറുലിനെ വധിക്കാൻ 5 കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്മാൻ കൊലയാളികൾക്ക് നൽകിയത്. ഇതിന്റെ ഒരു വിഹിതം അറസ്റ്റിലായ കൊലയാളിക്ക് കൈമാറിയിരുന്നതായും സിഐഡി അറിയിച്ചു.
Discussion about this post