വടക്കൻ വസീരിസ്ഥാനിലുണ്ടായ ഐഇഡി സ്‌ഫോടനത്തിൽ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. സിപ്പോയ് സിയ അക്രം(25), സിപോയ് മുസവ്വർ ഖാൻ(20) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം.
സ്ഫോടനം നടക്കുമ്പോൾ ജില്ലയിലെ ദോസാലി മേഖലയിൽ സുരക്ഷാ സേന ക്ലിയറൻസ് ഓപ്പറേഷൻ നടത്തുകയായിരുന്നുവെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ മീഡിയ അഫയേഴ്സ് വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) പ്രസ്താവനയിൽ പറഞ്ഞു. ഭീകരരെ പിടികൂടാൻ പാക്കിസ്ഥാൻ ആർമി സൈന്യം പ്രദേശം വളഞ്ഞതായും പ്രസ്താവനയിൽ പറയുന്നു.
ശക്തമായ ഏറ്റുമുട്ടലിനിടെ, രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരിൽ ഒരാൾ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാനിലെ അതിർത്തി കടന്ന് സർക്കാർ സൈന്യത്തിനെതിരെ താലിബാൻ ആക്രമണം ശക്തമാക്കിയതിന് ശേഷം വടക്കൻ വസീരിസ്ഥാനിലും സമീപത്തെ തെക്കൻ വസീരിസ്ഥാൻ ഗോത്ര ജില്ലകളിലും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു.
Discussion about this post