എറണാകുളം: ആലുവയില്‍ വൃദ്ധയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ 2 തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചുവെന്ന് പരാതി. ശ്രീമൂലനഗരം സർക്കാർ ആശുപതിയിലാണ് പിഴവ് നടന്നിരിക്കുന്നത്.
എണ്‍പത്തിമൂന്നുകാരിയായ താണ്ടമ്മ പാപ്പുവിനാണ് രണ്ടു തവണ വാക്‌സിന്‍ കുത്തിവച്ചത്. ആശുപത്രി അധികൃതരുടെ പിഴവിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ താണ്ടമ്മ പാപ്പു ആദ്യം ഒരു ഇന്‍ജെക്ഷന്‍ എടുത്ത കാര്യം പറഞ്ഞില്ലെന്നാണ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം.
അതേസമയം, ഇഞ്ചക്ഷന്‍ ഒരു പ്രാവശ്യം എടുത്തുവെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചാണ് വാക്‌സിന്‍ കുത്തിവച്ചതെന്ന് താണ്ടമ്മ പാപ്പു മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ജെക്ഷന്‍ എടുത്തതിനു ശേഷം റെസ്റ്റ് റൂമില്‍ ഇരിക്കുന്ന സമയത്താണ് താണ്ടമ്മ പാപ്പുവിന്റെ ചെരിപ്പ് കാണാതായത്.
തുടര്‍ന്ന് അത് തിരയാന്‍ വൃദ്ധ വീണ്ടും വാക്‌സിന്‍ മുറിയിക്ക് അടുത്തു പോയപ്പോഴാണ് വീണ്ടും വാക്‌സിന്‍ നല്‍കിയതെന്നാണ് താണ്ടമ്മ പാപ്പു പറയുന്നു. സംഭവത്തില്‍ ആശുപത്രിയ്ക്കെതിരെ പ്രതിഷേധം ഉയരുകയാണ്.
Discussion about this post