കാബൂൾ: , താലിബാൻ ഭരണത്തിൻ കീഴിൽ മെന്ന് ജയിൽ മന്ത്രി മുല്ലാ നൂറുദ്ദീൻ തുറാബി . ഭരണം പിടിച്ചെടുത്തിട്ടും അഫ്ഗാന്റെ ക്രൂരതകള് മാറ്റമില്ലാതെ തുടരുന്നു എന്നതിറെ തെളിവാണ് പ്രവർത്തനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും പുറത്തുവരുന്നത്. ഏറ്റവും ക്രൂരമായ ശിക്ഷാ രീതികൾ നടപ്പാക്കുമെന്നുതന്നെയാണ് ജയില് മന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
താലിബാൻറെ സുരക്ഷയ്ക്കായി കുറ്റക്കാരുടെ കൈകൾ മുറിക്കേണ്ടത് ആവശ്യമാണെന്നാണ് മന്ത്രിയുടെ വാദം.കൈകൾ മുറിക്കുന്ന ശിക്ഷാ രീതി വളരെ പ്രധാനമാണെന്നാണ് അഫ്ഗാന് മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ, മുല്ല നൂറുദ്ദീൻ തുറബി പറഞ്ഞത്. സമാധാനപരമായി ഭരണം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച താലിബാറെ വാഗാദാന ലംഘനെത്തിനെതിരെ നിരവധി അന്താരാഷ്ട്ര സംഘടനകള് രംഗത്ത് വന്നിട്ടുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ താലിബാന്റെ ക്രൂരമായ രീതികളെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാന് നടത്തുന്നതെന്നാണ് ആരോപണം.
1996 ൽ അഫ്ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്ത താലിബാൻ ഭരണത്തിന്റെ ക്രൂരതകള് ലോകമെമ്പാടും കുപ്രസിദ്ധമായിരുന്നു. താലിബാൻ ഒരാളെ തൂക്കിലേറ്റുകയും കല്ലെറിയുകയും തലവെട്ടുകയും ചെയ്യുന്നത് വലിയ കാര്യമല്ല. ബൽഖിൽ നിന്നുള്ള -താലിബാൻ ജഡ്ജി ഹാജി ബദറുദ്ദീനും ഇസ്ലാമിക നിയമപ്രകാരം ക്രൂരമായ ശിക്ഷ നകുന്നതിനെ അനുകൂലിച്ച് രംഗത്ത് എത്തിയിരുന്നു. ഇതിനു ശേഷമാണ് മുല്ലാ നൂറുദ്ദീൻ തുറബി താലിബാന് ഇടക്കാല സർക്കാരിന്റെ പദ്ധതികൾ വ്യക്തമാക്കിയത്. എന്നാല് പൊതുസ്ഥലത്ത് തൂക്കികൊല്ലലുണ്ടാകില്ലെന്നും താലിബാൻ മുല്ലാ തുറാബി വ്യക്തമാക്കിയിട്ടുണ്ട്.നേരത്ത കുറ്റക്കാരെന്ന് വിധിക്കുന്നവരെ സ്റ്റേഡിയത്തിലോ തെരുവുകളിലോ തൂക്കി കൊല്ലുകയും മൃതദേഹം കവലകളിൽ തൂക്കുകയും ചെയ്തിരുന്നു. ഇത്തവണ സ്റ്റേഡിയത്തിൽ തൂക്കിക്കൊല്ലൽ ഉണ്ടാകില്ലെന്നാണ് തുറാബിയും പറയുന്നത്.
മറ്റ് ലോകരാജ്യങ്ങളുടെ ശിക്ഷാ രീതികളില് ഞങ്ങള് ഇടപെടുന്നില്ല, ഞങ്ങൾ ഇസ്ലാമിനെ പിന്തുടരും, ഖുറാനിലെ ഞങ്ങളുടെ നിയമങ്ങൾ നടപ്പിലാക്കും തുറാബി പറഞ്ഞു. വളരെ കർക്കശക്കാരനാണ് മുല്ലാ നൂറുദ്ദീൻ തുറാബി.60 കളുടെ തുടക്കത്തിൽ മുൻ താലിബാൻ ഭരണകാലത്ത് നീതിന്യായ മന്ത്രിയും ഇസ്ലാമിന്റെ പ്രചാരകനും താലിബാൻ മത പോലീസ് മേധാവിയുമായിരുന്നു മുല്ലാ നൂറുദ്ദീൻ തുറാബി .അന്ന് ലോകം മുഴുവൻ താലിബാൻ ശിക്ഷയെ അപലപിച്ചിരുന്നു. ,
ശിക്ഷിക്കപ്പെട്ട തടവുകാരെ സാധാരണയായി തലയിൽ വെടിവെയ്ക്കും, എന്നിട്ട് തൂക്കിക്കൊല്ലും. കുറ്റവാളികളായ കള്ളന്മാരുടെ കൈകൾ മുറിക്കാനും നിയമത്തില് വ്യവസ്ഥയുണ്ടായിരുന്നു. ഹൈവേ കവർച്ചയില് പ്രതികളുടെ ഒരു കൈയും ഒരു കാലും മുറിച്ചുമാറ്റും. പൊതുവായ കോടതിയെ നിയമയോ താലിബാന് ഇല്ല. കോടതിയിൽ നിയമവിദഗ്ധരുമില്ല, പുരോഹിതന്മാര് മാത്രമാണ് ഉണ്ടായിരുന്നത്. പ്രതികൾക്ക് താലിബാൻ കോടതിയിൽ സംസാരിക്കാൻ അവകാശമില്ല എന്നതും മറ്റൊരു വശമാണ്.
Discussion about this post