കൊച്ചി: അറസ്റ്റിലായ മോൺസനു വേണ്ടി പുരാവസ്തുക്കളുടെ നിര്‍മാണം കൊച്ചിയില്‍ വച്ചായിരുന്നുവെന്ന് കണ്ടെത്തി. വ്യാജ പുരാവസ്തുക്കള്‍ നിര്‍മിക്കാന്‍ മോന്‍സണ്‍ മാവുങ്കലിനെ സഹായിച്ചവര്‍ ഒളിവിലാണ്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം കുണ്ടന്നൂരിലാണ് ഉണ്ടാക്കിയത്. മോശയുടെ അംശവടി നിര്‍മിച്ചത് എളമക്കരയിലും.
തോക്കേന്തിയ ഗുണ്ടാസംഘങ്ങളെയും ഒപ്പംകൂട്ടിയായിരുന്നു മോന്‍സണ്‍ മാവുങ്കലിന്റെ യാത്ര. എല്ലാം കളിതോക്കുകളാണെന്നാണ് അന്വേഷണസംഘം പറയുന്നത്. മോന്‍സണിന്റെ സാമ്പത്തിക തട്ടിപ്പുകളില്‍ ഇവര്‍ക്കു പങ്കുണ്ടോ എന്നും അന്വേഷിക്കുണ്ട്.
6.27 കോടി രൂപ വായ്പ വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. ശ്രീവത്സം ഗ്രൂപ്പ് ഉടമ നല്‍കിയ പരാതി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. വയനാട്ടില്‍ കാപ്പിത്തോട്ടം പാട്ടത്തിന് എടുത്തുനല്‍കാമെന്ന പേരില്‍ പണം തട്ടിയ കേസിലും മോന്‍സണെ അറസ്റ്റ് ചെയ്തു.
അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ ജാമ്യഹര്‍ജിയിലും അഞ്ച് ദിവസം കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിലും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള സിവില്‍ കേസാണെന്നും, തനിക്ക് പരിഹരിക്കാന്‍ കഴിയുമെന്നുമാണ് മോന്‍സണിന്റെ വാദം.
Discussion about this post