തിരുവനന്തപുരം: നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ സംസ്ഥാന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിനും ഇനി മുതൽ പൊലീസ് വെരിഫിക്കേഷൻ വേണം. സഹകരണസ്ഥാപനങ്ങൾ, ദേവസ്വം ബോർഡ്, പൊതുമേഖല സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ എന്നിവയ്ക്കും വെരിഫിക്കേഷൻ ബാധകമാക്കി.
ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം ഉദ്യോഗാർഥികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സർക്കാർ വകുപ്പുകൾ ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. നിലവിൽ എയ്ഡഡ് ഒഴികെയുള്ള സർക്കാർ സർവീസിൽ ജോലി നേടുന്നതിന് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. മൂന്ന് മാസത്തിനകം നടപടി പൂർത്തീകരിക്കണമെന്നാണ് ചട്ടം.
അടുത്ത കാലത്തടക്കം, സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള നിയമനങ്ങളിൽ പലയിടങ്ങളിലും ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയാണ് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്. ജോലിയിൽ പ്രവേശിച്ച് ഒരു മാസത്തിനകം ഉദ്യോഗാർഥികൾ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. സർക്കാർ വകുപ്പുകൾ ഇതിനായി ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന്‍റെ സാമൂഹിക സാമ്പത്തിക സര്‍വ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭയോഗം അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്താനും മന്ത്രിസഭ നിർദ്ദേശിച്ചു. ഇതിനായി 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
Discussion about this post