നയാപൈസ കയ്യിലില്ലെന്ന് ക്രൈംബ്രാഞ്ചിനോട് പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്സന് മാവുങ്കല്‍. തന്റെ ബാങ്ക് അകൗണ്ടില്‍ 176 രൂപമാത്രമാണുള്ളതെന്നും മോന്സന് പറഞ്ഞു. പരാതിക്കാരില്‍ നിന്ന്10കോടി രൂപ വാങ്ങിയിട്ടില്ല. അതേസമയം ബാങ്ക് വഴി തുക കൈപ്പറ്റിയതായി പ്രതി സമ്മതിച്ചു. തട്ടിപ്പ് പണം ഉപയോഗിച്ച് പുരാവസ്തുക്കള്‍ വാങ്ങി.
താന്‍ പറഞ്ഞതെല്ലാം പെരുംനുണകളെന്നും പണമെല്ലാം ധൂര്‍ത്തടിച്ചെന്നും മോന്സന് മൊഴിനല്‍കി. മോന്‍സന്റെ വീട്ടുവാടക മാസം 50000 രൂപയും, പ്രതിമാസ കറന്റ് ബില്ല് 30000ലധികം രൂപയുമാണ്. വീടിന് സുരക്ഷ ഒരുക്കാന്‍ മാസം 20000 രൂപയാണ് വേണ്ടിയിരുന്നതെന്ന് മോന്സന് മൊഴിനല്‍കി
തന്റെ തള്ളല്‍ കേട്ട് എല്ലാവരും വിശ്വസിച്ചതാണ്. പുരാവസ്തു എന്ന് പറഞ്ഞ് നടത്തിയ ബിസിനസ് വെറും തള്ള് മാത്രമാണ്. തന്നേക്കാള്‍ വലിയ കള്ളം പറയുന്ന രാഷ്ട്രീയക്കാരെ എന്തുകൊണ്ട് പിടികൂടുന്നില്ലെന്നാണ് മോന്‍സന്റെ ചോദ്യം. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോന്സന് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
നൂറ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മോന്സന് ഇന്ത്യയ്ക്ക് പുറത്തുപോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. പാസ്പോര്‍ട്ട് പോലുമില്ലാതെയാണ് പ്രവാസി സംഘടന രക്ഷാധികാരി വരെ ആയതെന്നുംക്രൈംബ്രാഞ്ച് പറയുന്നു. നൂറ് രാജ്യത്ത് പോയെന്ന അവകാശവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഒന്നോ രണ്ടോ രാജ്യത്ത് പോയെന്ന് പറഞ്ഞാല്‍ എന്തെങ്കിലും വിലയുണ്ടോ?’ എന്നാണ് മോന്‍സന്റെ മറുചോദ്യം. ലോക കേരള സഭയ്ക്ക് ശേഷം രൂപംകൊണ്ട പ്രവാസി സംഘടനയാണിത്.
അതേസമയം, മോന്സന് നാല് കോടി രൂപ തട്ടിയെടുത്തുവെന്നാണ് ക്രൈംബ്രാഞ്ച് സ്ഥിരീകരണം. 10 കോടി തട്ടിയെടുത്തുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. നാല് കോടി വാങ്ങിയതിന് പകരമായി മോന്സന് രേഖ നല്‍കിയിട്ടുണ്ട്. പന്തളത്തുള്ള ബിസിനസ് ഗ്രൂപ്പ് 6.2 കോടി നല്‍കിയെന്നാണ് പറയുന്നത്. എന്നാല്‍ രണ്ട് കോടി മാത്രമാണ് കൈപ്പറ്റിയതായി രേഖയിലുള്ളത്. വാങ്ങിയതില്‍ ഏറെയും പണമായാണ്. അത് സഹായികളുടെ അക്കൗണ്ടുകള്‍ വഴിയാണ് കൈമാറിയിരിക്കുന്നത്. ഈ അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ച് വരികയാണ്.
മോന്‍സനെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. മോന്‍സന്റെ പുരാവസ്തുക്കള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ വഞ്ചനാകുറ്റത്തിന് കേസെടുക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പരാതി ഇല്ലാത്തതിനാല്‍ വ്യാജചികിത്സയ്ക്കെതിരെ കേസെടുക്കാനാവില്ല. കോസ്മെറ്റോളജിസ്റ്റ് എന്ന നിലയില്‍ ഡോ.മോന്സനായാണ് കെ.സുധാകരനെ അടക്കം ചികിത്സിച്ചത്.
മോന്‍സന്റെ ശബ്ദസാംപിള്‍ അടക്കം ക്രൈംബ്രഞ്ച് പരിശോധിക്കും. പണം ആവശ്യപ്പെട്ട് പരാതിക്കാരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത പരിശോധിക്കാനാണിത്.
അതിനിടെ, തട്ടിപ്പിലൂടെ സമ്പാദിച്ച പണമെല്ലാം ധൂര്‍ത്തടിച്ചുവെന്നാണ് മോന്സന് നല്കുന്ന മൊഴി. മോന്‍സന്റെ ബാങ്ക് അക്കൗണ്ടിലുള്ളത് 200 രൂപ മാത്രമാണ്. വീട്ടുവാടകയായി അരലക്ഷം രൂപയാണ് നല്‍കേണ്ടത്. 30,000 രൂപയോളം വൈദ്യുതി ബില്‍ വരും. വീടിന്റെ സുരക്ഷയ്ക്ക് 25 ലക്ഷം രൂപയാകും. വീട്ടുവാടക നല്‍കിയിട്ട് എട്ട് മാസമായി. തട്ടിപ്പിലൂടെ കിട്ടുന്ന പണം കൊണ്ട് ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടി. പരാതിക്കാര്‍ക്ക് ബി.എം.ഡബ്ല്യൂ, പോര്‍ഷെ തുടങ്ങിയ ആഡംബര കാറുകള്‍ നല്കി. മകളുടെ പ്രതിശ്രുത വരന്റെ വീട്ടില്‍ വരെ പരാതിക്കാര്‍ പണം ആവശ്യപ്പെട്ട് എത്തിയെന്നും മോന്സന് പറയുന്നു.
Discussion about this post