പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ ചില വ്യാജ പുരാവസ്തുക്കൾ വിറ്റതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ. വ്യവസായിയാ ബെംഗളൂരു സ്വദേശി രാജീവിന് ആനക്കൊമ്പ് എന്ന പേരിൽ വിറ്റത് ഒട്ടകത്തിന്റെ അസ്ഥികൊണ്ടുള്ള കൃത്രിമ ആനക്കൊമ്പാണെന്നും കണ്ടെത്തി.
ഇതിനായി മോൻസൻ രാജീവിനോട് 50 ലക്ഷം രൂപ വാങ്ങിയെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. വ്യാജ പുരാവസ്തുക്കൾ വിറ്റ സംഭവത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഖുറാൻ വാങ്ങാൻ വിദേശത്ത് നിന്നും ആളുകൾ എത്തിയെന്ന് മോൻസൻ ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നെടുംമ്പാശേരി എയർപോർട്ട് കേന്ദ്രീകരിച്ചും നടത്തും.
Discussion about this post