മുംബൈ: മഹാരാഷ്ട്ര മൂന് ആഭ്യന്തരമന്ത്രി അനില്‍ ദേശ് മുഖിന്റെ വീട്ടിലും ഓഫീസിലും സ്ഥാപനങ്ങളിലും വീണ്ടും സി.ബി.ഐ റെയ്ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റെയ്ഡ്. നാഗ്പൂര്‍, മുംബൈ എന്നിവിടങ്ങളിലെ വീടുകളില്‍ വാറന്റുമായി എത്തിയാണ് സി.ബി.ഐ റെയ്ഡ് നടത്തുന്നത്.
അതേസമയം അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി അറസ്റ്റിലായേക്കുമെന്ന് സൂചനയുണ്ട്. ദേശ്മുഖിന്റെ അഭിഭാഷകന് ആനന്ദ് ദഗയേയും സി.ബി.ഐയുടെ തന്നെ സബ് ഇന്‍സ്പെക്ടര്‍ അഭിഷേക് തിവാരിയേയും സെപ്തംബര്‍ രണ്ടിന് സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ചോര്‍ത്തിയെന്ന് കാണിച്ചായിരുന്നു അറസ്റ്റ്.
ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സി.ബി.ഐ അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post