കൊല്ലം: യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്‍പതു പേര്‍ അറസ്റ്റില്‍. കുലശേഖരപുരം കനോസ സ്‌കൂളിനു സമീപം മെഹ്രാം മന്‍സിലില്‍ ബിലാലിനെയാണ് പത്തംഗ സംഘം ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എസ്ബിഎ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം.
കേസില്‍ പീടികയില്‍ വീട്ടില്‍ സുഹൈല്‍, മരുതൂര്‍കുളങ്ങര തെക്ക് കോട്ടതറയില്‍ ഹിലാല്‍, കരുനാഗപ്പള്ളി പുതുക്കാട്ട് വടക്കതില്‍ അസ്ലം, കണിയാമ്പറമ്പിൽ മുഹമ്മദ് ഉനൈസ്, കോഴിക്കോട് തട്ടേത്ത് വീട്ടില്‍ അഖില്‍, മാന്‍നിന്ന വടക്കതില്‍ അല്‍ത്താഫ്, തട്ടേത്ത് വീട്ടില്‍ രാഹുല്‍, മരുതൂര്‍കുളങ്ങര തെക്ക് പുതുമംഗലത്ത് വീട്ടില്‍ അരുണ്‍ കന്നേലില്‍ വീട്ടില്‍ അഖില്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സുഹൈലിന്റെ കാമുകിയെ ഒരാള്‍ ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഹഫീസ് എന്നൊരാളാണ് യുവതിയെ ഫോണ്‍ ചെയ്തത്. ഹഫീസാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികള്‍ ബിലാലിനെ ആക്രമിച്ചത്. നെഞ്ചിലും തുടയിലും തലയിലും കുത്തേറ്റ ബിലാല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ബിലാലും സുഹൃത്തുക്കളും ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം ബൈക്കില്‍ തിരിച്ചുവരികയായിരുന്നു. ഈ സമയം അക്രമിസംഘം ബിലാലിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ബിലാലിന്റെ സുഹൃത്തുക്കളെയും പ്രതികള്‍ മര്‍ദ്ദിച്ചു.
Discussion about this post