കാബൂള്‍: കാബൂളിലെ കര്‍ത്തെ പര്‍വാനിലുളള ദേശ്‌മേശ് പിത ഗുരുദ്വാരയില്‍ കടന്നുകയറിയ താലിബാന്‍ സംഘാംഗങ്ങള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി പരിശോധന നടത്തുകയും, ഉപദ്രവിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് അഫ്‌ഗാനിലെ ഹിന്ദുക്കളെയും സിഖുകാരെയും രക്ഷപ്പെടുത്താനുള്ള അടിയന്തര നടപടി ഇന്ത്യ കൈക്കൊള്ളണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ഇന്ത്യന്‍ വേള്‍ഡ് ഫോറം അദ്ധ്യക്ഷന്‍ പുനീത് സിംഗ് ഛന്ദോക്ക് ഇത്തരത്തില്‍ നിരവധി ഫോണ്‍ സന്ദേശങ്ങള്‍ തനിക്ക് കാബൂളില്‍ നിന്നും വരുന്നതായി റിപ്പോർട്ടുണ്ട് . ‘വെളളിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെ നിറയെ ആയുധങ്ങളുമായി താലിബാന്‍ സംഘം ഗുരുദ്വാരയില്‍ പ്രവേശിച്ചു. ഗുരുദ്വാര അദ്ധ്യക്ഷനെ ഭീഷണിപ്പെടുത്തിയ അവര്‍ അതിനോട് ചേര്‍ന്നുളള സ്‌കൂളിലും പരിശോധന നടത്തി. ഗുരുദ്വാരയുടെ സുരക്ഷാചുമതലയിലുണ്ടായിരുന്നവരെ ക്രൂരമായി ഉപദ്രവിച്ചു’- പുനീത് സിംഗ് ഛന്ദോക്ക് അറിയിച്ചു.
എം.പിയായിരുന്ന നരീന്ദര്‍ സിംഗ് ഖല്‍സ ഉപയോഗിച്ചിരുന്ന മുറിയിലും താലിബാന്‍ പരിശോധന നടത്തി. ഗുരുദ്വാരയില്‍ 20ോളം പേര്‍ ഇപ്പോഴും തങ്ങുന്നുണ്ട്. ഇവര്‍ ജീവനെ ഭയന്നാണ് കഴിയുന്നത്. അഫ്‌ഗാനിലെ ഹിന്ദുക്കളുടെയും സിഖ് വിശ്വാസികളുടെയും സുരക്ഷയ്‌ക്കായി ഇന്ത്യ അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. താലിബാന്‍ ഭരണത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ രണ്ടാമത്തെ അതിക്രമമാണ് ഇന്ന് നടന്നത്.
ഒക്‌ടോബര്‍ മാസം ആദ്യവും കാബൂളിലെ ഇതേ ഗുരുദ്വാരയില്‍ താലിബാന്‍ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവത്തില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
Discussion about this post