Tuesday, February 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് കേരളം: 9 മരണം; ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി; ആയിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

by Brave India Desk
Oct 17, 2021, 07:24 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം/ കോട്ടയം∙ മധ്യകേരളത്തെ ദുരിതത്തിലാക്കി മഴ തുടരുന്നു. ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ആലപ്പുഴയില്‍ 12ഉം പത്തനംതിട്ടയില്‍ 15ഉം, കോട്ടയത്ത് 33ഉം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒന്‍പതു പേര്‍ കൂട്ടിക്കലിലും കൊക്കയാറില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് കാണാതായത്. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും.

മഴക്കെടുതിയില്‍ വന്‍ദുരന്തമുണ്ടായത് കോട്ടയത്താണ്. കിഴക്കന്‍മേഖല വെള്ളത്തിലായി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

Stories you may like

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്‌നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

വ്യോമസേനയുടെ ഉള്‍പ്പെടെയുള്ള സഹായം കൂട്ടിക്കല്‍ മേഖലയിലേക്ക് ലഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം പാങ്ങോട് നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഒരു സംഘം പ്രദേശത്തേക്ക് പുറപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തെ ഏകോപിപ്പിക്കാന്‍ സഹകരണവകുപ്പു മന്ത്രി വി.എന്‍. വാസവന്‍ സ്ഥലത്തെത്തി. പ്രദേശത്ത് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്.

കോട്ടയം-ഇടുക്കി അതിര്‍ത്തിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടലുണ്ടായി. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയി.

ഉറുമ്പിക്കര ഈസ്റ്റ് കോളനി, പൂവഞ്ചി വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. എത്ര പേര്‍ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.

ജില്ലയില്‍ ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം ഇടുക്കി അണക്കെട്ട് ആണ്. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചേക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിലും ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണമ്മൂലയില്‍ ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. ജാര്‍ഖണ്ഡ് സ്വദേശി നെഹര്‍ദീപ് കുമാറിനെയാണ് കാണാതായത്.

പത്തനംതിട്ടയിൽ വെള്ളപ്പൊക്കം മണ്ണിടിച്ചില്‍ സാധ്യതകളെ തുടര്‍ന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. ഞായർ, തിങ്കള്‍‌ ദിവസങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Tags: heavy rainheavy rain kerala
Share1TweetSendShare

Latest stories from this section

കണ്ണുതുറന്ന് കാണൂ ഈ ചോരക്കറ”; രാജ്യസഭയിൽ വെപ്പുകാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ മാസ്റ്റർ!; സഭയിൽ മുഴങ്ങി ഗണഗീതം!

കണ്ണുതുറന്ന് കാണൂ ഈ ചോരക്കറ”; രാജ്യസഭയിൽ വെപ്പുകാലുകൾ ഊരി മേശപ്പുറത്തുവെച്ച് സദാനന്ദൻ മാസ്റ്റർ!; സഭയിൽ മുഴങ്ങി ഗണഗീതം!

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

അനുവാദമില്ലാതെ സ്ത്രീകൾക്ക് ഷെയ്ക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല;രാഹുൽ മാങ്കൂട്ടത്തിൽ…

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്നത് ധനമന്ത്രി മറന്നു; പഴിചാരി പിണറായി വിജയൻ

പാകിസ്താൻ  മതാധിപത്യരാജ്യം,വിദ്വേഷത്താൽ പ്രകോപിതർ; ഓപ് സിന്ദൂരിനെ പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി തെറ്റ്; ജോൺ ബ്രിട്ടാസ്

കേരളം ആമയെപ്പോലെ ഇഴയണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു”; ബജറ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി; ആമ സംരക്ഷണ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം

Discussion about this post

Latest News

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

പ്രധാനമന്ത്രി മോദിയുമായി സംസാരിച്ച് ട്രംപ്; തന്ത്രപരമായ പങ്കാളിത്തത്തിൽ ചർച്ച നടത്തിയെന്ന് സെർജിയോ ഗോർ

ഇന്ധന സ്വിച്ച് തകരാറെന്ന് സംശയം ; എയർ ഇന്ത്യ ലണ്ടൻ-ബെംഗളൂരു ഡ്രീംലൈനർ വിമാനം യാത്ര റദ്ദാക്കി

ഇന്ധന സ്വിച്ച് തകരാറെന്ന് സംശയം ; എയർ ഇന്ത്യ ലണ്ടൻ-ബെംഗളൂരു ഡ്രീംലൈനർ വിമാനം യാത്ര റദ്ദാക്കി

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

മണിപ്പൂരിന് പുതിയ മുഖ്യമന്ത്രി ഉടൻ ; മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര നിരീക്ഷകനായി തരുൺ ചുഘിനെ നിയമിച്ചു

മണിപ്പൂരിന് പുതിയ മുഖ്യമന്ത്രി ഉടൻ ; മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര നിരീക്ഷകനായി തരുൺ ചുഘിനെ നിയമിച്ചു

ലോകം ഇന്ത്യയിലേക്ക്, കടൽ കടന്ന് സൗഹൃദം’; അന്താരാഷ്ട്ര നാവികസംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു

ലോകം ഇന്ത്യയിലേക്ക്, കടൽ കടന്ന് സൗഹൃദം’; അന്താരാഷ്ട്ര നാവികസംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു

‘ചിക്കൻസ് നെക്ക്’ വഴി ഭൂഗർഭ റെയിൽപാത; ബംഗാളുമായി ബന്ധിപ്പിച്ച് 40 കിലോമീറ്റർ ; വടക്ക് കിഴക്കൻ ഇന്ത്യയുടെ സുരക്ഷയ്ക്ക് പുതിയ പദ്ധതിയുമായി കേന്ദ്രം

‘ചിക്കൻസ് നെക്ക്’ വഴി ഭൂഗർഭ റെയിൽപാത; ബംഗാളുമായി ബന്ധിപ്പിച്ച് 40 കിലോമീറ്റർ ; വടക്ക് കിഴക്കൻ ഇന്ത്യയുടെ സുരക്ഷയ്ക്ക് പുതിയ പദ്ധതിയുമായി കേന്ദ്രം

‘ഇത്രയും വലിയ അഹങ്കാരിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ ; ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരണവുമായി മമത ബാനർജി

‘ഇത്രയും വലിയ അഹങ്കാരിയെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ ; ഗ്യാനേഷ് കുമാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരണവുമായി മമത ബാനർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies