കോട്ടയം: എസ് എഫ് ഐ- എ ഐ എസ് എഫ് സംഘർഷം ഒത്തുതീർപ്പിലേക്കെന്ന് സൂചന. ഇരുവിഭാഗവും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പരാതി നല്‍കിയവര്‍ മൊഴി നല്‍കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ആദ്യം പരാതി നൽകിയ എ ഐ എസ് എഫ് പ്രവർത്തകരും പിന്നീട് പരാതി നൽകിയ എസ് എഫ് ഐ പ്രവർത്തകരും ഫോൺ എടുക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. എംജി സർവകലാശാലയിലെ സെനറ്റ് തിരഞ്ഞെടുപ്പിനിടെയായിരുന്നു എസ്എഫ്ഐ–എഐഎസ്എഫ് സംഘർഷം. വനിതാ നേതാവിനെ ടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് എഐഎസ്എഫ് പ്രവർത്തകരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
തുടർന്ന് എസ്എഫ്‌ഐയും എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ സമാന പരാതി നല്‍കിയിരുന്നു. വനിതാ നേതാവിനെ കടന്നുപിടിച്ചു, ജാതീയമായി അധിക്ഷേപിച്ചു തുടങ്ങിയവയാണ് എസ് എഫ് ഐയുടെ പരാതി.
Discussion about this post