കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ലക്ഷ്മണ ശ്രമിച്ചെന്നും മുന്‍ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വിഷയങ്ങൾ പ്രതിപാദിച്ചത്.
ലോക്‌നാഥ് ബെഹ്‌റയുടെ ഇടപെടലുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. മോന്‍സണിന്റെ മ്യൂസിയത്തില്‍ പോയത് പുരാവസ്തുക്കള്‍ കാണാനാണെന്നും, ഈ സമയത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നില്ലെന്നും ബെഹ്‌റ മൊഴി നല്‍കി.
മോന്‍സണെ രക്ഷിക്കാന്‍ ട്രാഫിക് ഐജി ലക്ഷ്മണ ഇടപെട്ടുവെന്ന കാണിക്കുന്ന രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൂടാതെ ലോക്‌നാഥ് ബെഹ്‌റയ്‌ക്കൊപ്പം നില്‍ക്കുന്ന മോന്‍സണിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Discussion about this post