കബൂള്‍: കളിച്ചു നടക്കേണ്ട പ്രായത്തിൽ വൃദ്ധരെ വിവാഹം കഴിക്കേണ്ട ഗതികേടിലാണ് താലിബാന്‍ ഭീകരത കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനിലെ പിഞ്ചു കുഞ്ഞുങ്ങൾക്ക്. പല അഭയാര്‍ത്ഥി ക്യാമ്പുകളിലെയും അവസ്ഥയാണിത്.
തങ്ങള്‍ക്ക് ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഇവരുടെ മാതാപിതാക്കള്‍ പറയുന്നത്. താലിബാന്‍ ഭരണമേറ്റതോടെ അന്താരാഷ്ട്ര സഹായം നിലച്ചതും ഇവരുടെ ജീവിതങ്ങള്‍ ദുരിതത്തിലാക്കിയിരിക്കുന്നു.
പുരുഷന്മാര്‍ക്ക് ജോലിയില്ല. സ്ത്രീകള്‍ ഭിക്ഷയെടുത്താണ് ഇവിടങ്ങളില്‍ ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിക്കുന്നത്. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് പകരമായി ഇവര്‍ക്ക് ലഭിക്കുന്നത് ആടും റൊട്ടിയുമൊക്കെയാണ്.
ഇവരോടൊപ്പം പോകാന്‍ മടിക്കുന്ന പെണ്‍കുട്ടികളെ പലപ്പോഴും നിർബന്ധിച്ച് നിറകണ്ണുകളോടെ മാതാപിതാക്കള്‍ തള്ളി വിടുകയാണ് ചെയ്യാറ്
Discussion about this post