ഗ്ലാസ്ഗോ: ആഗോള കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രായേൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. യോഗത്തിനിടെ, ഇസ്രായേലിലെ ഏറ്റവും ജനപ്രിയനായ മോദിയെ തന്റെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നതായി ബെന്നറ്റ് പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുമെന്ന് ഇരുനേതാക്കളും പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയിൽ നേതാക്കൾ സംതൃപ്തി അറിയിച്ചു. സാങ്കേതിക മേഖലയിൽ സഹകരണം മെച്ചപ്പെടുത്താനാകുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു.
Israel's PM Bennett to @narendramodi: You are the most popular man in Israel. Come and join my party pic.twitter.com/0VH4jWF9dK
— Amichai Stein (@AmichaiStein1) November 2, 2021
ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിലെ രസകരമായ സന്ദർഭങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. വീഡിയോയിൽ താങ്കളാണ് ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തിയെന്ന് ബെന്നറ്റ് മോദിയോട് പറയുന്നുണ്ട്. അതിന് മോദി നന്ദി പറയുമ്പോൾ, താങ്കളെ എന്റെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നതായി ബെന്നറ്റ് പറയുന്നു. ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ സൂചനയായി ഈ വീഡിയോ വിലയിരുത്തപ്പെടുന്നു.
Discussion about this post