ശ്രീനഗർ: ഇസ്ലാമിക ഭീകരവാദികൾ കശ്മീരിൽ പലചരക്ക് കടയിലെ തൊഴിലാളിയെ ആളുമാറി കൊലപ്പെടുത്തി. നാൽപ്പത്തിയഞ്ച് വയസ്സുകാരനായ ഇബ്രാഹിം ഖാനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വയറ്റിലും വെടിയേറ്റ ഇബ്രാഹിം ഖാൻ ചികിത്സയ്ക്കിടെ മരിച്ചു.
Last night a Kashmiri Muslim salesman Ibrahim Khan was killed by terrorists in Srinagar. Family members now say terrorists wanted to kill his employer a Kashmiri Pandit businessman. Since the businessman was away, terrorists killed Ibrahim Khan by mistake as per the family. pic.twitter.com/BGwin5oqXU
— Aditya Raj Kaul (@AdityaRajKaul) November 9, 2021
തങ്ങളുടെ മകൻ അബദ്ധത്തിൽ കൊല്ലപ്പെട്ടതാണെന്നും ഭീകരരുടെ യഥാർത്ഥ ലക്ഷ്യം കടയുടമയായ കശ്മീരി പണ്ഡിറ്റ് ആയിരുന്നുവെന്നും ഇബ്രാഹിം ഖാന്റെ ബന്ധുക്കൾ പറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കടയുടമ പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം.
കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് താൻ നേരത്തെ തന്നെ കാറിൽ സ്ഥലം വിട്ടിരുന്നുവെന്ന് വ്യാപാരി ഡോക്ടർ സന്ദീപ് മാവ പറഞ്ഞു. കടയിൽ നിന്നും വാഹനത്തിന്റെ താക്കോൽ എടുക്കാൻ പോയ ഇബ്രാഹിമിനെ താനാണെന്ന് തെറ്റിദ്ധരിച്ച് ഭീകരർ കൊലപ്പെടുത്തിയതാകാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കി പിന്മാറില്ലെന്നും താൻ കശ്മീരിൽ തന്നെ തുടരുമെന്നും മാവ പറഞ്ഞു. കൊല്ലപ്പെട്ട ഇബ്രാഹിമിന്റെ കുടുംബത്തിന്റെ വേദനയിൽ തനിക്ക് ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപിനെയും പിതാവിനെയും കൊലപ്പെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഭീകരർ പിന്നീട് അറിയിച്ചു. മുസ്ലീം ജൻബാസ് ഫോഴ്സ് എന്ന സംഘടനയാണ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ദീപാവലിക്ക് ശേഷം കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് ഇത്.
Discussion about this post