ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രദേശത്ത് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായാണ് വിവരം. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ജമ്മുകശ്മീരില്‍ സാധാരണക്കാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും നേരേയുള്ള ആക്രമണം വര്‍ധിക്കുകയാണ്. പത്തിലേറെ കുടിയേറ്റ തൊഴിലാളികളാണ് കഴിഞ്ഞ മാസങ്ങളിലായി ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്. ഇന്നലെ ശ്രീനഗറില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. പോലീസ് കോണ്‍സ്റ്റബിള്‍ തൗഫീഖ് അഹമ്മദാണ് (29) വീരമൃത്യു വരിച്ചത്.
ശ്രീനഗര്‍ ബട്ടമാലൂ മേഖലയിലാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ എസ്ഡി കോളനിയിലെ വീടിന് സമീപത്ത് വച്ചാണ് ഭീകരർ നിരായുധനായ പൊലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്തത്. പൊലീസുകാരനെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
Discussion about this post