മുൻ മിസ് കേരളയടക്കം മൂന്ന് പേർ മരിച്ച കാർ അപകടത്തിന് കാരണം മത്സരയോട്ടമൂലമോ എന്നറിയാൻ വാഹനത്തെ ചേസ് ചെയ്ത ഓഡി കാർ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് അറസ്റ്റിലായ ഡ്രൈവർ അബ്ദുൽ റഹ്മാൻ പൊലീസിന് മൊഴി നൽകിയിരുന്നു.
ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്നും കെ.എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. എറണാകുളം സ്വദേശി സൈജുവാണ് ഓഡി കാർ ഓടിച്ചിരുന്നതെന്നു കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് ഹോട്ടലിൽ നിന്നും ഔഡി കാർ അൻസിയുടെ കാറിനെ പിന്തുടർന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്.
ഒക്ടോബർ 31ാം തീയതി ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മുൻ മിസ് കേരള അൻസി കബീറും രണ്ട് സുഹൃത്തുക്കളും വാഹനാപകടത്തിൽ മരിച്ചത്.
Discussion about this post