കോയമ്പത്തൂർ: നിലമ്പൂർ വനത്തിൽ അഞ്ചുവർഷം മുമ്പ് മാവോയിസ്റ്റുകൾ പരിശീലനക്യാമ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കോയമ്പത്തൂരിൽ ദേശീയ അന്വേഷണസംഘം (എൻഐഎ) പരിശോധന നടത്തി.
കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം വെള്ളലൂരിലുള്ള ഒരു മൊബൈൽ വിൽപ്പനശാലയിൽ പരിശോധന നടത്തിയശേഷം ഉടമസ്ഥനെ ചോദ്യംചെയ്തു. ക്യാമ്പിൽ പങ്കെടുത്തവരിൽ ഒരാൾ ഉപയോഗിച്ചിരുന്ന സിം കാർഡ് ഈ കടയിൽ നിന്ന് വിറ്റഴിച്ചതാണെന്നു കണ്ടെത്തിയിരുന്നു.
ഏതാനുംമാസം മുമ്പ് വെള്ളാലൂർ സ്വദേശികളായ ധനീഷിന്റെയും ദിനേശിന്റെയും വസതികളിലും ആളിയാർ അങ്കലക്കുറിച്ചി സ്വദേശി സന്തോഷ് കുമാറിന്റെ വസതിയിലും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു. 2016 ഓഗസ്റ്റ് 23 മുതൽ ഏഴുദിവസം നിലമ്പൂർ വനത്തിൽ നടന്ന ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് മൂവരും.
Discussion about this post