ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ മുഹമ്മദ് ഐ ഇ ഡി വിദഗ്ധൻ യാസിർ പരെയെയും മറ്റൊരു ഭീകരനെയുമാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട ഒരു ഭീകരൻ വിദേശിയാണ്.
ഇന്ന് പുലർച്ചെ കശ്മീരിലെ കസബയാർ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഭീകരരെ വകവരുത്താൻ സാധിച്ചത് വലിയ നേട്ടമായിരുന്നുവെന്ന് ജമ്മു കശ്മീർ ഐജി വിജയ് കുമാർ പറഞ്ഞു.
കശ്മീരിൽ ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്നു കൊല്ലപ്പെട്ട രണ്ട് ഭീകരരും. ഫുർഖാൻ എന്നാണ് കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരന്റെ പേര്.
Discussion about this post