കാഠ്മണ്ഡു: നേപ്പാളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ വിദേശിയായ 66 വയസ്സുകാരനും 71കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഇരുവരും വീട്ടിൽ നിരീക്ഷണത്തിലാണെന്ന് നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നേപ്പാളിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ഉത്തർ പ്രദേശ് ഉൾപ്പെടെയുള്ള അതിർത്തി സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്ത്യയിലും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായി 21 പേർക്കാണ് രോഗം ബാധിച്ചത്.
കഴിഞ്ഞ ദിവസം രാജസ്ഥാനിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 21 ആയിരുന്നു. നേരത്തെ മഹാരാഷ്ട്രയിലെ പൂനെയിൽ ഒൻപതും ഡൽഹിയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. കല്യാണിലെ ഡോംബിവിലിയിലെ 33 വയസ്സുകാരനാണ് മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ രോഗി.
Discussion about this post