മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ട് പേർക്കാണ് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണം പത്തായും രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 23 ആയും ഉയർന്നു.
രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോൺ കേസുകൾ ബംഗലൂരുവിലും മൂന്നാമത്തേത് ജാംനഗറിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവർ എല്ലാവരും തന്നെ ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു.
കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ പൂനെയിൽ ഒൻപതും ഡൽഹിയിൽ ഒരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. കല്യാണിലെ ഡോംബിവിലിയിലെ 33 വയസ്സുകാരനാണ് മഹാരാഷ്ട്രയിലെ ആദ്യ ഒമിക്രോൺ രോഗി.
Discussion about this post