ഡൽഹി: ഹിന്ദു ധർമ്മത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മരണമടുക്കുമ്പോൾ ആളുകൾ പോകുന്ന ഇടമാണ് ബനാറസ് എന്നായിരുന്നു അഖിലേഷ് യാദവിന്റെ വിവാദ പരാമർശം. സ്വന്തം മണ്ഡലമായ വാരാണസിയിൽ കാശി വിശ്വനാഥ ഇടനാഴി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രിക്ക് നേരെയായിരുന്നു അഖിലേഷിന്റെ പരിഹാസം.
കാശി വിശ്വനാഥ് ഇടനാഴിയുടെ മേലും അഖിലേഷ് അവകാശവാദം ഉന്നയിച്ചു. പദ്ധതിക്ക് അംഗീകാരം നൽകിയത് തന്റെ സർക്കാരായിരുന്നു എന്നാണ് അഖിലേഷിന്റെ അവകാശവാദം.
അതേസമയം ആയിരം വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കാശിവിശ്വനാഥ ഇടനാഴി യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി പറഞ്ഞു. നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കിയ പുണ്യഭൂമിയാണ് കാശി. ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിൽ വിശ്വാസമുള്ള ജനങ്ങൾ പ്രധാനമന്ത്രിക്ക് അകമഴിഞ്ഞ് നന്ദി പറയുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post