ഡൽഹി: 2021-2023 കാലഘട്ടത്തിൽ നാല് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനായി ഐ എസ് ആർ ഒ ആറ് കരാറുകളിൽ ഒപ്പിട്ടതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് രാജ്യസഭയെ അറിയിച്ചു. ഇതിലൂടെ 132 മില്ല്യൺ യൂറോയുടെ വരുമാനം രാജ്യത്തിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് ആർ ഒയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡാണ് പി എസ് എൽ വി വഴി ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്നത്. ഇതുവരെ 34 രാജ്യങ്ങളുടെ 342 ഉപഗ്രഹങ്ങൾ ഐ എസ് ആർ ഒ ഭ്രമണപഥങ്ങളിൽ എത്തിച്ചിട്ടുള്ളതായും കേന്ദ്ര മന്ത്രി അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിച്ചതിലൂടെ 35 മില്ല്യൺ ഡോളറിന്റെയും 10 മില്ല്യൺ യൂറോയുടെയും വരുമാനം ഇന്ത്യക്ക് ഉണ്ടായതായും കേന്ദ്ര മന്ത്രി പാർലമെന്റിനെ രേഖാമൂലം അറിയിച്ചു.
Discussion about this post