തിരുവനന്തപുരം : പ്രതിയെ പിടിക്കാന്‍ പോകുന്നതിനിടെ വെള്ളത്തില്‍ മുങ്ങി മരിച്ച പോലീസുദ്യോഗസ്ഥന്റെ മൃതദേഹം പോതുദര്‍ശനത്തിന് വച്ചിരിക്കുന്നതിനിടെ നടക്കുന്ന ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ക്രിക്കറ്റ് കളി വിവാദത്തില്‍. സംസ്ഥാനത്ത് രണ്ട് രാഷ്ട്രിയ കൊലപാതകം നടക്കുകയും പ്രതിയെ പിടിക്കാന്‍ പോകുന്നതിനിടെ വെള്ളത്തില്‍ മുങ്ങി മരിച്ച പോലീസുദ്യോഗസ്ഥന്റെ മൃതദേഹം പോതുദര്‍ശനത്തിന് വച്ചിരിക്കുന്നതിനുമിടയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിനോദം.
കഴക്കൂട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചായിരുന്നു മത്സരം. എഡിജിപി യോഗേഷ് ഗുപ്ത, തിരുവനന്തപുരം ഡിസിപി എന്‍.പി.സക്സേന ഉള്‍പ്പടെയുള്ളവരാണ് മത്സരത്തിന് എത്തിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് മത്സരം ഏകോപിപ്പിച്ചത്.
പോത്തന്‍കോട് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ പിടികൂടാന്‍ പോകുന്നതിനിടെയാണ് എസ്എപി ക്യാംപിലെ പോലീസുകാരന് ബാലു മുങ്ങി മരിച്ചത്. ബാലുവിന്റെ മൃതദേഹം എസ്എപി ക്യാംപിലെ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ വിനോദം അരങ്ങേറിയത്.
കഴക്കൂട്ടം സിഐ ഉള്‍പ്പടെയുള്ള പോലീസ് സംഘമാണ് ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി സ്റ്റേഡിയത്തിന് പുറത്ത് കാവല്‍ നിന്നത്. സംസ്ഥാനത്ത് ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായി രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം പലസ്ഥലങ്ങളിലും അക്രമസംഭവങ്ങളുണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഈ സമയത്ത് അതീവജാഗ്രത പുലർത്തേണ്ട സേനയിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ വീഴ്ച വരുത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Discussion about this post