ഡൽഹി: റഷ്യയിൽ നിന്നും ഇന്ത്യയിലെത്തിയ എസ് 400 മിസൈൽ പ്രതിരോധ സംവിധാനം ആദ്യമായി പഞ്ചാബിൽ വിന്യസിക്കുമെന്ന് റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ഉണ്ടാകാനിടയുള്ള വ്യോമാക്രമണ സാധ്യതകളെ തകർക്കാനാണ് ഈ നീക്കം.
മിസൈൽ സംവിധാനത്തിന്റെ മിക്ക ഭാഗങ്ങളും നേരത്തെ തന്നെ ഇന്ത്യയിൽ എത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവയുടെ സംയോജനം പൂർത്തിയാകും.
കരമാർഗ്ഗവും വ്യോമ മാർഗ്ഗവുമാണ് മിസൈൽ സംവിധാനം ഇന്ത്യയിൽ എത്തിക്കുന്നത്. 35,000 കോടി രൂപയുടെ കരാറിന്റെ ഫലമായി ഇന്ത്യയിൽ എത്തുന്ന എസ് 400 മിസൈൽ പ്രതിരോധ സംവിധാനത്തിന് 400 കിലോമീറ്റർ വരെയുള്ള ഭീഷണികളെ നിഷ്പ്രഭമാക്കാൻ സാധിക്കും.
അഞ്ച് ഘട്ടമായാണ് ഇവ ഇന്ത്യയിൽ എത്തുന്നത്. കിഴക്കൻ അതിർത്തിയിലായിരിക്കും പ്രധാനമായും ഇന്ത്യ ഇവ വിന്യസിക്കുക.
Discussion about this post