Saturday, July 12, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ലുധിയാന കോടതി സ്ഫോടനം പഞ്ചാബ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ; പിന്നിൽ ഐ എസ് ഐ പിന്തുണയുള്ള ഇന്ത്യൻ ഭീകരൻ; ഗ്യാംഗ്സ്റ്റർ സിനിമകളെ വെല്ലുന്ന ഇയാളുടെ ജീവിതത്തിലൂടെ

by Brave India Desk
Dec 26, 2021, 11:28 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: പഞ്ചാബിലെ ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ പാകിസ്ഥാൻ പിന്തുണയുള്ള ഇന്ത്യൻ ഭീകരനെന്ന് റിപ്പോർട്ട്. ജർമനിയിലെ ഖാലിസ്ഥാൻ അനുകൂലിയായ ഭീകരന്റെ സഹായത്തോടെയാണ് ഇയാൾ കൃത്യം ആസൂത്രണം ചെയ്തതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പഞ്ചാബിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ഭീകരരുടെ ലക്ഷ്യം. ഇതിനായി റിൻഡ സന്ധു എന്നറിയപ്പെടുന്ന ഹർവിന്ദർ സിംഗ് സന്ധു, ജർമ്മനിയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരനായ ജസ്വീന്ദർ സിംഗ് മുൾട്ടാനി എന്നിവർ ഐ എസ് ഐ പിന്തുണയോടെ നടത്തിയ സ്ഫോടനമാണ് ഇതെന്നാണ് റിപ്പോർട്ട്.

Stories you may like

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

അന്താരാഷ്ട്ര തലത്തിൽ അന്വേഷിക്കപ്പെടുന്ന ഭീകരനാണ് സന്ധു. ഇയാൾ രൂപമാറ്റം വരുത്തി, ഇന്ത്യൻ പാസ്പോർട്ടിൽ പാകിസ്ഥാനിൽ കഴിയുകയാണ്. ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസ തലവൻ വാധവ സിംഗുമായി ഇയാൾക്ക് അടുത്ത ബന്ധമാണുള്ളത്.

അതിർത്തി വഴിയുള്ള ആയുധ- മയക്കുമരുന്ന് കടത്തിൽ സജീവമായി പങ്കെടുക്കുന്ന സന്ധു, പഞ്ചാബിലെ ടാൻ ടരാനിൽ നിന്നും മഹാരാഷ്ട്രയിൽ കുടിയേറിയ ഭീകരനാണ്. മഹാരാഷ്ട്രയിലും പഞ്ചാബിലും ചണ്ഡീഗഢിലും ഹരിയാനയിലും പശ്ചിമ ബംഗാളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

ടാൻ ടരാനിൽ വ്യക്തി വൈരാഗ്യത്തെ തുടർന്ന് 2008ൽ സന്ധു ഒരാളെ കൊലപ്പെടുത്തിയിരുന്നു. തുടർന്ന് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാൾ പഞ്ചാബിലെ വിവിധ ജയിലുകളിൽ തടവിൽ കഴിഞ്ഞിരുന്നു. 2014 ഒക്ടോബറിൽ നാഭാ ജയിലിൽ നിന്നും ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

സഹോദരന്റെ കൊലപാതകത്തിന് പ്രതികാരമായി 2016ൽ സന്ധു ഗുർദാസ്പുരിലെ ഒരു ഗുരുദ്വാര ജീവനക്കാരനെ കൊലപ്പെടുത്തി ശരീരം കനാലിൽ തള്ളിയിരുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട് നാന്ദദിലും വസീറാബാദിലും ഇയാൾ രണ്ട് പേരെക്കൂടി കൊലപ്പെടുത്തിയിരുന്നു.

തുടർന്ന് നാട് വിട്ട ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. നിരവധി ആയുധ ഇടപാടുകൾ, തട്ടിക്കൊണ്ട് പോകൽ, 7 കൊള്ളകൾ, 6 കൊലപാതക ശ്രമങ്ങൾ, 10 കൊലപാതകങ്ങൾ എന്നിവ ഉൾപ്പെടെ 30 ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്.

2017ൽ പശ്ചിമ ബംഗാളിലെ ഒരു ഹോട്ടലിൽ നടന്ന റെയ്ഫിൽ നിന്നും സന്ധു തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇയാളുടെ ഭാര്യ ഹർപീത് കൗറിനെയും മറ്റ് രണ്ട് പേരെയും അന്ന് പൊലീസ് പിടികൂടിയിരുന്നു.

2018ൽ പഞ്ചാബി ഗായകൻ പർമീഷ് വർമയെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയിലായ ബാബ എന്നറിയപ്പെടുന്ന ദില്പ്രീത് സിംഗ് ധാഹനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സന്ധു പാകിസ്ഥാനിലുണ്ടെന്നും ബബ്ബർ ഖൽസയുമായി സജീവ ബന്ധം പുലർത്തുന്നുണ്ടെന്നും വ്യക്തമായത്.

പിടികിട്ടാപ്പുള്ളിയായിരിക്കെ 2021 ജൂൺ 24ന് സന്ധു ഓൺലൈൻ മാധ്യമമായ പ്രോ പഞ്ചാബിൽ അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags: pakistanisiLudhiana Court BlastHarvinder Sing SandhuPunjab Elections 2022
Share1TweetSendShare

Latest stories from this section

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

എല്ലാവരെയും ഉൾക്കൊള്ളുന്ന, താഴെത്തട്ടിൽനിന്നും ഉയർന്നുവന്ന സംഘാടകൻ വേണം ; പുതിയ ബിജെപി ദേശീയ പ്രസിഡണ്ടിനെ കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെച്ച് ആർഎസ്എസ്

Discussion about this post

Latest News

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

ധൃതി പിടിച്ചുള്ള നിഗമനങ്ങൾ വേണ്ട ; അന്തിമ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies