സംഘപരിവാർ പ്രവർത്തകരുടെ രഹസ്യ വിവരങ്ങൾ ചോർത്തി നല്കിയതിന് കരിമണ്ണുർ പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫിസറെ സസ്പെൻ്റ് ചെയ്ത സംഭവത്തിൽ അഡ്വ. പ്രതാപ് ജി പടിക്കൽ ഫെയിസ്ബുക്കിലൂടെ പ്രതികരിച്ചു.
വിശാൽ വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് പ്രതാപ് ജി പടിക്കൽ ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് ഭീകരർ കൊല ചെയ്ത അഡ്വക്കേറ്റ് രഞ്ജിത് ശ്രീനിവാസന്റെ സഹപ്രവർത്തകനും പ്രമുഖ അഭിഭാഷകനുമാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
രാത്രിയിൽ വീട്ടിലെത്തുന്ന പ്രിയ പോലിസ് സുഹൃത്തേ,
ആലപ്പുഴയിൽ രജ്ഞിത്തിൻ്റെ കൊലപാതകത്തിനു ശേഷം, കേരളത്തിൽ ആകമാനം സംഘപരിവാർ പ്രവർത്തകരുടെ വീടുകളിലെത്തി സ്വന്തം പേരും, അച്ഛൻ്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ജീവിത പങ്കാളിയുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും പേരും മേൽവിലാസവും ഫോൺ നമ്പരും ഫോട്ടോയും പോലിസ് ശേഖരിക്കുമ്പോഴും ഞങ്ങൾ ആരും വിളിച്ച് കൂവി ആളെ കൂട്ടിയില്ല, ഓടി രക്ഷപെടാൻ ശ്രമിച്ചില്ല, കളവായ വിവരങ്ങൾ നല്കിയില്ല….
കാരണം, ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു.
നിങ്ങൾ ചെയ്യുന്നത്, ഔദ്യോഗിക ക്യത്യനിർവ്വഹണമാണെന്ന്.
ഞങ്ങൾക്ക് രാഷ്ട്രീയ ശത്രുക്കൾ ഉണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി അറിയാം.
അന്ധമായ മത വെറി കൊണ്ട് ഞങ്ങളുടെ കഴുത്ത് വെട്ടാൻ ആയുധങ്ങൾ മൂർച്ച കൂട്ടിക്കൊണ്ട് ദേശവിരുദ്ധർ നമ്മുടെ ഇടയിലുണ്ടെന്ന് ഞങ്ങൾക്ക് നന്നായി അറിയാം.
ഞങ്ങളുടെ വിവരങ്ങൾ അവർ ഏത് മാർഗ്ഗത്തിൽ കൂടിയും ശേഖരിക്കുവാൻ ശ്രമിക്കുന്നുണ്ടെന്നും ഞങ്ങൾക്കറിയാം.
ഞങ്ങളുടെ വിവരങ്ങൾ ചില ഉത്തരവാദിത്വപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് മത തീവ്രവാദികൾക്ക് ചോർന്നു കിട്ടുന്നുണ്ടെന്ന് ഞങ്ങൾ ഇടക്ക് പറയുന്നുമുണ്ടായിരുന്നു താനും.
ഇപ്പോൾ കിട്ടിയ വാർത്ത ഞങ്ങളുടെ സംശയത്തെ ശരിവെക്കുന്നതല്ലേ ?
കരിമണ്ണുർ പോലിസ് സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫിസറെ സസ്പെൻ്റ് ചെയ്തത് രഹസ്യ വിവരങ്ങൾ ചോർത്തിയതിനാണെങ്കിൽ അത് അതീവ ഗൗരവമല്ലേ ?
പോലിസ് ആക്ടിൽ 31 എന്നൊരു വകുപ്പ് ഉണ്ട് എന്നുള്ളത് നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും അറിയാം.
ആ പോലിസ് ഓഫിസർ ഇപ്രകാരം വിവരം ചോർത്തിയിട്ടുണ്ടെങ്കിൽ ഈ നാട്ടിലെ ഒരു പാട് സ്വയം സേവകരുടെ ജീവനല്ലേ അയാൾ അപകടത്തിലാക്കിയിട്ടുള്ളത് ?
സസ്പെൻഷനിൽ നിർത്തി ജനശ്രദ്ധ ഒഴിയുമ്പോൾ തിരികെ വീണ്ടും പോലിസിൽ ഉദ്യോഗത്തിൽ പ്രവേശിപ്പിക്കുന്ന രീതി ഇയാളുടെ കാര്യത്തിൽ സ്വീകരിക്കുമോ?
ഞങ്ങൾക്ക് ആശങ്കയുണ്ട്.
അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി, അയാളെ സർവീസിൽ നിന്ന് പുറത്താക്കുകയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.
ക്രിമിനൽ നടപടികൾക്ക് വിചാരണക്ക് അയാളെ വിധേയനാക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കാരണം വിളവ് തിന്നുന്ന വേലിയെ ഞങ്ങൾക്ക് ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല.
https://www.facebook.com/story.php?story_fbid=2523351817798799&id=100003720170365
Discussion about this post