കറാച്ചി: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി പി എം എൻ എൽ നേതാവ് ഖവാജ ആസിഫ്. പാകിസ്ഥാന്റെ കേന്ദ്ര ബാങ്കിന്റെ നിയന്ത്രണം ഇമ്രാൻ ഖാൻ സർക്കാർ അന്താരാഷ്ട്ര നാണയ നിധിക്ക് നൽകിയതായി അദ്ദേഹം ആരോപിച്ചു. പാകിസ്ഥാനിലെ ജനങ്ങളെ കൊള്ളയടിക്കാൻ ഇമ്രാൻ സർക്കാർ വിദേശികളെ അനുവദിച്ചിരിക്കുകയാണെന്നും ഖവാജ ആരോപിച്ചു.
വ്യാഴാഴ്ച ഇമ്രാൻ ഖാൻ സർക്കാർ ഒരു മിനി ബജറ്റ് അവതരിപ്പിച്ചിരുന്നു. വിവിധ മേഖലകളിലെ നികുതി വർദ്ധിപ്പിക്കാൻ ഇതിൽ നിർദേശങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ ജനരോഷമാണ് പാകിസ്ഥാനിൽ ഉയരുന്നത്.
മൊബൈൽ ഫോണുകൾക്ക് 17 ശതമാനം നികുതി ഈടാക്കാൻ ബില്ലിൽ ശുപാർശ ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 5 മുതൽ 17 ശതമാനമായി വർദ്ധിപ്പിക്കാനും നിർദേശമുണ്ട്. പാൽ ഉത്പന്നങ്ങൾക്ക് 10 മുതൽ 17 ശതമാനം വരെ നികുതി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതിനോടൊപ്പം കരിമ്പിന്റെ നികുതി ഇളവ് എടുത്ത് കളയാനും ബില്ലിൽ നിർദ്ദേശിക്കുന്നു.
Discussion about this post