തിരുവനന്തപുരം: ബിജെപി ഒബിസി മോർച്ച നേതാവ് അഡ്വക്കേറ്റ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്താൻ എസ് ഡി പി ഐ ക്രിമിനലുകൾ പദ്ധതി തയ്യാറാക്കിയത് വീട്ടമ്മയുടെ പേരിൽ സംഘടിപ്പിച്ച വ്യാജ സിം കാർഡ് ഉപയോഗിച്ച് എന്ന വാർത്ത പുറത്ത് വന്നതോടെ ജനങ്ങൾ ആശങ്കയിൽ. തങ്ങളുടെ ആധാർ വിവരങ്ങളും ഇത്തരത്തിൽ ജിഹാദികൾ ചോർത്തിയിട്ടുണ്ടാകുമോ എന്നാണ് പലരുടെയും സംശയം. എന്നാൽ ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന അറിവുകളുമായി സൈബർ വിദഗ്ധർ രംഗത്ത് വന്നിരിക്കുകയാണ്.
TAFCOP എന്ന് WEB വഴി ചെക്ക് ചെയ്താൽ നമ്മുടെ പേരിൽ എത്ര സിംകാർഡുകൾ ഉണ്ടെന്ന് അറിയാൻ സാധിക്കുമെന്ന് ഐടി വിദഗ്ധർ പറയുന്നു. ഈ സൈറ്റിൽ പോയി നോക്കി നിങ്ങൾക്ക് തന്നെ പരിചയം ഇല്ലാത്ത കണക്ഷൻ നിങ്ങളുടെ പേരിൽ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്ത ശേഷം ഡിസ്കണക്ട് ഓപ്ഷൻ ഉപയോഗിച്ച് വ്യാജ സിം കാർഡ് കട്ട് ചെയ്യാമെന്ന് ഇവർ പറയുന്നു. ഇത്തരത്തിലുള്ള നിരവധി സംവിധാങ്ങളെ കുറിച്ചുള്ള അറിവുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നാണ് സൂചന.
അതേസമയം ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തവർ സ്ത്രീയുടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തരപ്പെടുത്തിയ സിം കാർഡ് കൃത്യം ആസൂത്രണം ചെയ്യാൻ ദുരുപയോഗം ചെയ്തു എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ മൊബൈൽ ജിഹാദ് ആരോപണം കേരളത്തിൽ ശക്തമാകുകയാണ്.
മാസങ്ങൾ നീണ്ട ഗൂഢാലോചന കൊലക്ക് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പ്രതികളുടെ നടപടി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പുന്നപ്രയിലെ ബി ആൻഡ് ബി മൊബൈൽ കടയിൽ സിം കാർഡ് എടുക്കാൻ വത്സല എന്ന സ്ത്രീ പോയത്. വ്യക്തത ഇല്ലെന്ന് പറഞ്ഞ് കടയുടമ മുഹമ്മദ് ബാദുഷ ഒന്നിൽ കൂടുതൽ തവണ ആധാർ പരിശോധന നടത്തിയിരുന്നു എന്ന് വത്സല പറയുന്നു. ഗൂഢാലോചനക്ക് പിന്നിൽ എസ്ഡിപിഐയുടെ പഞ്ചായത്ത് അംഗം സുൽഫിക്കർ ആണെന്നും വത്സല ആരോപിച്ചിരുന്നു.
Discussion about this post