തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപന തോത് ഉയരുന്നതായി ഇന്ന് നടന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. സ്കൂളുകളും ബാറുകളും തത്കാലം അടക്കേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനമായി. എന്നാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി.
വിവാഹ, മരണാനന്തര ചടങ്ങുകളിൽ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി കുറച്ചു. വാരാന്ത്യ, രാത്രികാല കർഫ്യൂവും തത്കാലം വേണ്ടെന്ന് തീരുമാനിച്ചു.
സംസ്ഥാനത്തെ പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കർശനമാക്കാൻ യോഗം തീരുമാനിച്ചു. ഓഫീസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈൻ ആക്കണം. രോഗവ്യാപനത്തിന്റെ തോത് വിലയിരുത്തി കൂടുതൽ നിയന്ത്രണം സംബന്ധിച്ച തീരുമാനം അടുത്ത യോഗത്തിൽ സ്വീകരിക്കും.
അതേസമയം കേരളത്തില്‍ കഴിഞ്ഞ ദിവസം 6238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻ ആഴ്ച്ചത്തെ അപേക്ഷിച്ച് 82 ശതമാനമാണ് പ്രതിദിന കേസുകളിലെ വർധന. ടിപിആറും ഉയർന്നു. ഇന്നലെ 11.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5776 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 341 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Discussion about this post