ഡൽഹി: ലോകവ്യാപകമായി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കുഴ്ഠരോഗം പോലെയുള്ള രോഗങ്ങൾ മടങ്ങി വരാൻ സാധ്യത്യുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ആഗോള ആരോഗ്യ മേഖലയുടെ സ്വാധീനം കൊവിഡ് മഹാമാരിയിൽ ആയത് കാരണം മറ്റ് രോഗനിർമ്മർജ്ജന പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തത് സ്ഥിതിഗതികൾ രൂക്ഷമാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ലോകത്തിലെ പുതിയ കുഷ്ഠരോഗികളിൽ 60 ശതമാനവും ഇന്ത്യയിലാണെന്നാണ് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2019-2020 കാലത്ത് 114,451 പുതിയ കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. കുട്ടികൾക്കിടയിലും നാലായിരത്തിനടുത്ത് രോഗികൾ ഉണ്ട്.
എന്നാൽ ഇന്ത്യയിൽ വർഷം തോറും കുഷ്ഠരോഗികളുടെ എണ്ണം കുറയുകയാണ്. അതേസമയം ജാഗ്രത കൈവിടാൻ പാടില്ല. മറ്റ് രോഗങ്ങളെ പ്രതിരോധിക്കാൻ ഗവേഷണങ്ങൾ നടക്കുമ്പോൾ കുഷ്ഠരോഗ പ്രതിരോധ പ്രവർത്തനങ്ങൾ നിലയ്ക്കാൻ പാടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
രോഗ നിർണയത്തിനും ചികിത്സയ്ക്കും ശാസ്ത്രീയ മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. രോഗം കണ്ടെത്താൻ വൈകുന്നത് ദീർഘകാല വൈകല്യങ്ങൾക്കും മരണത്തിനും കാരണമാകും എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
Discussion about this post