ലഖ്നൗ: ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പൂർ സിറ്റി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സ്വത്തു വിവരങ്ങൾ വെളിപ്പെടുത്തി. നാമനിർദേശ പത്രികയ്ക്കൊപ്പമാണ് യോഗി സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സത്യവാങ്മൂലം പ്രകാരം യോഗിയുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ മൊത്തം വരുമാനം 13,20,653 രൂപയാണ്. ആകെ യോഗിയുടെ സ്വത്തുക്കളുടെ മൂല്യം 1.54 കോടി രൂപ. ആറോളം ബാങ്കുകളിലായാണ് അക്കൗണ്ടുകൾ. സാംസങ്ങിന്‍റെ 12,000 രൂപ വിലയുള്ള ഫോണാണ് യോഗി ഉപയോഗിക്കുന്നത്. കാര്‍ഷിക ഭൂമിയോ മറ്റിതര ഭൂമിയോ ഇല്ല. ഒരു വാഹനങ്ങളും കടബാധ്യതകളും ഇല്ല.
കാതില്‍ 20 ഗ്രാമിന്‍റെ ആഭരണം ഉണ്ട്. ഇത് വാങ്ങുന്ന സമയത്ത് 49,000 രൂപയാണ് ആയത്. ഇതിനൊപ്പം ഒരു സ്വര്‍ണ്ണംകെട്ടിയ രുദ്രാക്ഷമാലയുണ്ട്. ഇതിന് വാങ്ങുന്ന സമയത്ത് 20,000 രൂപയോളം വിലയുണ്ടായിരുന്നു. ഒരു ലക്ഷം ചിലവാക്കി വാങ്ങിയ ഒരു റിവോള്‍വറും, എണ്‍പതിനായിരം രൂപയ്ക്ക് വാങ്ങിയ റൈഫിളും കയ്യിലുണ്ടെന്നും യോഗി സാക്ഷ്യപ്പെടുത്തുന്നു. എംപി എംഎല്‍എ സ്ഥാനങ്ങളില്‍ നിന്നുള്ള അലവന്‍സുകളാണ് തന്‍റെ വരുമാന മാർഗങ്ങളെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കുന്നു.
Discussion about this post