സഹാരൻപുർ: ഉത്തർ പ്രദേശിൽ ബിജെപി സർക്കാർ അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ പാർട്ടികൾക്ക് അധികാരം നൽകിയിരുന്നെങ്കിൽ അവർ വാക്സിനുകൾ തെരുവിൽ നിരത്തി വെച്ച് വാണിഭം നടത്തുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉത്തർ പ്രദേശിൽ വികസനം കൊണ്ടു വന്നവർക്കാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. ഉത്തർ പ്രദേശിനെ കലാപ മുക്തമാക്കിയ, നമ്മുടെ അമ്മമാരെയും സഹോദരിമാരെയും ഭയരഹിതരാക്കിയ, ക്രിമിനലുകളെ ജയിലിലാക്കിയ പാർട്ടിക്കാണ് ജനങ്ങൾ വോട്ട് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
കുടുംബ പാർട്ടികൾക്ക് വോട്ട് ചെയ്തിരുന്നുവെങ്കിൽ ജനങ്ങൾ ഇന്ന് കൊവിഡുമായി മരണക്കളി കളിക്കേണ്ടി വരുമായിരുന്നു. പ്രതിപക്ഷത്തെ അരാജകവാദികൾ നന്നാവുമെന്ന് നമ്മൾ കരുതേണ്ടതില്ല. യുപിയിൽ കലാപമുണ്ടാക്കിയവർക്ക് പ്രതിപക്ഷം പരവതാനി വിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുത്തലാഖ് എന്ന കെടുതിയിൽ നിന്നും ഞങ്ങൾ മുസ്ലീം സഹോദരിമാരെ മോചിപ്പിച്ചു. അതോടെ ബിജെപിയെ പിന്തുണയ്ക്കാൻ തുടങ്ങിയ മുസ്ലീം സ്ത്രീകൾക്ക് നേരെ പ്രതിപക്ഷം അസഹിഷ്ണുതാവാദികളായി. ഇന്ന് അവർ മുസ്ലീം പെൺകുട്ടികളെ പുരോഗമനത്തിൽ നിന്നും തടയുകയാണ്. ബിജെപി സർക്കാർ മുസ്ലീം സ്ത്രീകൾക്കൊപ്പമാണ്. പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post