ഡൽഹി: ഗോവ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ജനാധിപത്യത്തിന്റെ ഉത്സവം ഗംഭീരമാക്കാൻ എല്ലാവരും സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. തെരഞ്ഞെടുപ്പിൽ പങ്കാളിത്തം കൊണ്ട് ചരിത്രം സൃഷ്ടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി ആണ് ഭരണകക്ഷി. 403 അസംബ്ലി മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർ പ്രദേശിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പാണ്. ഫെബ്രുവരി 10നായിരുന്നു ഒന്നാം ഘട്ടം.
ഗോവയിൽ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും നടക്കുന്ന വോട്ടെടുപ്പ് ഇന്നത്തെ ഒറ്റ ഘട്ടം കൊണ്ട് അവസാനിക്കും. ഉത്തർ പ്രദേശിൽ 55 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.
Discussion about this post