ലഖ്നൗ: ഉത്തർ പ്രദേശിൽ ഒരു കിലോ ചാണകം രണ്ട് രൂപയ്ക്ക് ശേഖരിക്കുമെന്ന് കോൺഗ്രസ്. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കർഷകരുടെ കടം എഴുതി തള്ളും എന്നും കോൺഗ്രസ് പറയുന്നു. താത്കാലിക ജോലികളിൽ തുടരുന്നവരുടെ തൊഴിൽ സ്ഥിരപ്പെടുത്തും, ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികൾക്ക് പഠനത്തിനായി സാമ്പത്തിക സഹായം ഉറപ്പാക്കും എന്നിവയും കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ്.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങളിൽ ഊന്നി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ബിജെപി. കൃഷി ആവശ്യത്തിനുള്ള ജലസേചനത്തിനായി സൗജന്യ വൈദ്യുതി, കരിമ്പ് കർഷകർക്ക് വിളകൾക്ക് പതിനാല് ദിവസത്തിനകം പണം, കാർഷിക ആവശ്യങ്ങൾക്കായി 5000 കോടിയുടെ ജലസേചന പദ്ധതി തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നത്. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങിയ വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും ബിജെപി വ്യക്തമാക്കുന്നു.
മറ്റ് പ്രതിപക്ഷ പാർട്ടികളായ സമാജ് വാദി പാർട്ടിയും ബിഎസ്പിയും വാഗ്ദാനങ്ങളുമായി രംഗത്തുണ്ട്. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം നിലനിർത്തുമെന്നാണ് അഭിപ്രായ സർവേകളിൽ ഭൂരിഭാഗവും പ്രവചിക്കുന്നത്. മാർച്ച് പത്തിനാണ് യുപിയിൽ ഫലപ്രഖ്യാപനം.
Discussion about this post