കീവ്: യുദ്ധം നടക്കുന്ന ഇടങ്ങളിൽ നിന്നും തങ്ങളെ നാട്ടിലെത്തിക്കാൻ പാകിസ്ഥാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ഉക്രെയ്നിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ. ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹോരാത്രം പ്രയത്നിക്കുമ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുഖവാസത്തിലാണെന്നും അവർ ആരോപിക്കുന്നു. നാല് രാജ്യങ്ങൾ വഴിയാണ് ഇന്ത്യ രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്.
പാകിസ്ഥാൻ സർക്കാരിന്റെ നിസ്സംഗതക്കെതിരെ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ കടുത്ത അമർഷമാണ് പാക് വിദ്യാർത്ഥികൾ രേഖപ്പെടുത്തുന്നത്. പാക് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അഞ്ഞൂറ് വിദ്യാർത്ഥികൾ ഉൾപ്പെടെ 1500 പാക് പൗരന്മാരാണ് ഉക്രെയ്നിൽ കുടുങ്ങി കിടക്കുന്നത്. എന്നാൽ ഇവരെല്ലാം ഉക്രെയ്നിൽ സുരക്ഷിതരാണ് എന്നാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്.
എന്നാൽ ഉക്രെയ്നിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികളുടെ കാര്യത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് രക്ഷിതാക്കൾ പറയുന്നു. പാകിസ്ഥാൻ എംബസിയുടെ നിസ്സംഗതയ്ക്കെതിരെയും അവർ വിമർശനം ഉന്നയിക്കുന്നു. യുദ്ധം തുടങ്ങിയ ദിവസം തന്നെ റഷ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മോസ്കോയിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നടപടിയും അന്താരാഷ്ട്ര തലത്തിൽ വിമർശിക്കപ്പെടുകയാണ്
Discussion about this post