ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റഷ്യ – ഉക്രൈന് പ്രതിസന്ധിയില്‍ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. ലോകത്തില്‍ ശക്തമായ പദവിലേക്ക് ഇന്ത്യയെ ഉയര്‍ത്താന്‍ കഴിഞ്ഞു. ഇതിന് സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ഫോറങ്ങളില്‍ രാജ്യത്തെ ദുര്‍ബലമാക്കി മാറ്റിയതിന് കേന്ദ്രത്തിലെ മുന്‍ സര്‍ക്കാരുകളെയും പ്രതിരോധ മന്ത്രി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
എന്തു വില കൊടുത്തായാലും സമാധാനം നിലനില്‍ക്കണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് യുക്രൈന് – റഷ്യ സംഘര്‍ഷത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. യുക്രൈന് – റഷ്യ പ്രതിസന്ധിയില്‍ സമാധാനം ഉറപ്പാക്കാന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി പ്രധാന പങ്ക് ഏറ്റെടുത്തു.
ഇന്ത്യ എല്ലായ്പ്പോഴും സമാധാനത്തിന്റെ പ്രചാരകനാണ്. ഒരു രാജ്യത്തെയും ആക്രമിക്കുകയോ മറ്റൊരു രാജ്യത്തിന്റെ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ ചെയ്യാതിട്ടില്ല. ഇങ്ങനെയുളള ലോകത്തിലെ ഏക രാഷ്ട്രമാണ് ഇന്ത്യ. ആഗോള സമാധാനം ഉറപ്പാക്കാന്‍ ഓരോ രാജ്യവും ഇന്ത്യയെ പിന്തുടരണം,” അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് എന്താണ് പറയേണ്ടതെന്ന് ലോകം ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യയുടെ വാക്കുകള്‍ ആഗോള നേതാക്കള്‍ നിസ്സാരമായി എടുത്തിരുന്നു. എന്നാല്‍, ഇപ്പോള്‍, ഇന്ത്യ പറയുന്നത് കേള്‍ക്കാന്‍ ലോകം കാത്തിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുളള ഇന്ത്യ കാര്യങ്ങള്‍ മാറ്റി മറിച്ചു. – അദ്ദേഹം കൂട്ടിച്ചേർത്തു.
“മുമ്പ്, പല വേദികളിലും ഇന്ത്യ പറയുന്നത് ലോകം കേട്ടില്ല. ലോകം ഇന്ത്യ പറയുന്നത് ആത്മാര്‍ത്ഥമായി ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യ ദുര്‍ബ്ബലമാണ് എന്നാണ് ലോകം കരുതിയിരുന്നത്. എന്നാല്‍ ഇന്ന് ഇന്ത്യ സംസാരിക്കുമ്ബോള്‍ എല്ലാവരും ആകാംക്ഷയോടെ കേള്‍ക്കുന്നു. റഷ്യ-യുക്രൈന് പ്രതിസന്ധിയില്‍ സമാധാനം ഉറപ്പാക്കാന്‍ മോദി വഹിക്കുന്ന മഹത്തായ പങ്കിനെ അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാകില്ല,” – അദ്ദേഹം പറഞ്ഞു.
Discussion about this post