കണ്ണൂർ: രണ്ട് കിലോയോളം വരുന്ന എം ഡി എം ഐ ഉൾപ്പെടെ ഒന്നരക്കോടിയിലേറെ രൂപ വില വരുന്ന ലഹരി വസ്തുക്കളുമായി കണ്ണൂരിൽ അറസ്റ്റിലായ അഫ്സൽ സജീവ സിപിഎം പ്രവർത്തകനാണെന്ന് റിപ്പോർട്ട്. ഇയാളോടൊപ്പം അറസ്റ്റിലായ ഭാര്യ ബിൽക്കിസ് മയക്കുമരുന്ന് സംഘത്തിലെ സുപ്രധാന കണ്ണിയാണ്. ഇവരുടെ കയ്യിൽ നിന്നും ഏകദേശം രണ്ട് കിലോയോളം എംഡിഎംഎ, 7.5 ഗ്രാം ഒപിഎം, 67 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് കണ്ടെത്തിയത്.
ബംഗലൂരുവിൽ നിന്ന് ബസിൽ ചുരിദാർ പീസുകളുടെ പാഴ്സലിൽ ഒളിപ്പിച്ചാണ് ലഹരി മരുന്ന് കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പാഴ്സൽ ഏറ്റുവാങ്ങാൻ എത്തിയ ബൽകീസിനെ ആദ്യം പിടികൂടി. പിന്നാലെ ഭർത്താവ് അഫ്സലിനെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് ചെറിയ പൊതികളാക്കി മയക്കുമരുന്ന് എത്തിച്ച് നൽകും. പൊതി വഴിയരികിൽ ഉപേക്ഷിച്ച് പോകുന്ന രീതിയാണ് പ്രതികൾ സ്വീകരിച്ച് വന്നത്. സംഭവത്തിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി.
Discussion about this post